Tuesday 22 July 2014

നിറം

      

   നിറം 

ജീവിതത്തിന്റെ നിറങ്ങളെ സ്നേഹിച്ചുപോയ ഒരു ചെറുപ്പക്കാരിയുടെ കഥ നോവലായി വായിച്ചു തീർക്കെ സുമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കാരണം മറ്റൊന്നുമായിരിക്കാൻ ഇടയില്ല;അവളും ജീവിതത്തിന്റെ നിറങ്ങളെ ഒത്തിരി സ്നേഹിച്ചിരുന്നു.അണഞ്ഞുപോയ ഒരു ദീപശിഖയും പിന്നീട് ആളി കത്താതിരുന്നിട്ടില്ല എന്ന് എവിടെയോ വായിച്ചത് സുമ ഓർമിച്ചു. 
ഒരു വസന്തകാലത്തിന്റെ ആരംഭത്തിൽ ഒരു നരുമലരെന്നവണ്ണാമാണ് ശ്രീജിത്ത്‌ അവളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.ഇന്ന് ശ്രീ എവിടെയാണ്.കാലത്തിന്റെ കനൽവഴികളിലെവിടെയോ നഷ്ടമായി. പ്രായം കവിഞ്ഞ പെണ്‍കുട്ടിക്ക് പെണ്ണുകാണൽ ചടങ്ങ് വളരെ വിരക്തിയും മടുപ്പും ഉണ്ടാക്കും അത് ആവർത്തിച്ചുപോകുമ്പോൾ അങ്ങനെയൊരു മടുപ്പിന്റെയും വിരക്തിയുടെയും തിരമാലച്ചുഴിയിൽ പെട്ട് ഉലയുമ്പോഴാണ് ശ്രീ പൂമുഖത്ത് വീട്ടിൽ കാൽ വെച്ചത്.,രണ്ടു മൂന്ന് ആളുകളെയും കൂട്ടി.ഹൃദയ൦ പടപടാ മിടിച്ചു തുടങ്ങി.പൂമുഖപടിയിൽ സുമയെ കണ്ടു അയാൾ തിരക്കി : "വീട്ടിലെ മറ്റുള്ളവർ?" തൂവെള്ളവസ്ത്രത്തിൽ അയാൾ നന്നായി ശോഭിക്കുന്നതായി ഓർമിച്ചുനിന്ന സുമ ഒരു ഞെട്ടലിൽ നിന്നുണർന്നു പറഞ്ഞു."വിളിക്കാം." അവൾ മെല്ലെ അകത്തേക്ക് കയറിപോയി.ഇതിനിടയിൽ തന്നെ അവളുടെ മനസ്സിൽ ഒരാശ ഉടലെടുതുവെന്നു ചുമരിലെ ഘടികാരം 12 അടിച്ചുറപ്പിച്ചു.സുമക്ക് കണ്ണുകളിൽ തിരയിളകുന്നതുപോലെ തോന്നി.  ശരീരം മഞ്ഞു പുതച്ചതുപോലെ.....ചുവടുകൾക് മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരുറപ്പ്.....അവൾ അച്ചനെ വിവരമറിയിച്ചു.അച്ഛൻ തിരിക്കിട്ട് മട്ടുപാവിലെത്തി.അവൾ അകത്തെ മുറിയിലെ ജനൽവിരികൾക്കിടയിലൂടെ തന്റെ രാജകുമാരനെ ഒളിഞ്ഞു നോക്കി...സ്വപ്നങ്ങളുടെ ഒരായിരം നറുമലരുകൾ നെയ്തുകൂട്ടി....അതിനിടെ ശ്രീയും കൂട്ടരും കാര്യങ്ങൾ പറഞ്ഞുറപ്പിച്ചു പുറത്തിറങ്ങി. "അയാൾ ഒന്ന് തിരിഞ്ഞുനോക്കുകകൂടി ചെയ്തില്ല."അവൾ പരിഭവം പറഞ്ഞു.അച്ഛൻ അകത്തേക്ക് വന്നു.അച്ഛന്റെ മുഖത്ത് വല്ലാത്തൊരു ആശ്വാസം......അച്ഛന്റെ കണ്ട് അവൾ നാണിച്ചു തല താഴ്ത്തി.അവൾ കാലുകൾ കൊണ്ട് നിലത്ത് ചിത്രം വരച്ചു.പിന്നെ മൊഴിഞ്ഞു :  "എനിക്കിഷ്ടായി..."അച്ഛൻ പകച്ചുനിന്നു.അവളുടെ ആഗ്രഹങ്ങളുടെ ആഴമറിഞ്ഞ്‌ അയാൾ അന്ധാളിച്ചു.തന്റെ മകൾ ഇന്നും അവിവാഹിതയാണെന്ന് അയാൾ ഓർമിച്ചു.തന്റെ മകൾ വിരൂപയാണെന്ന് അയാൾ ഒരിക്കൽ കൂടി മനസിലാക്കി....ഭാഗ്യം കെട്ട ജന്മം എന്ന് പറഞ്ഞു അയാൾ നടന്നകന്നു.തന്റെ വൈരൂപ്യം അച്ഛനിൽ പോലും വെറുപ്പുളവാക്കിയെന്നു അവൾ മനസിലാക്കി.
             ഓർമകളിൽ നിന്നുണർന്നു അവൾ പറഞ്ഞു:- "അന്ന് മനസ് ഒന്നും അറിഞ്ഞില്ല.,ശ്രീക്ക് വേലക്കാരി ചായ കൊടുത്തത്.താൻ കണ്ടില്ല;ശ്രീ വന്നപ്പോൾ കൈയിൽ കോടാലിയും മറ്റും ഉണ്ടായിരുന്നത്.പണിക്കാർ കൂറ്റൻമാവിന്റെ വണ്ണം അളന്നത് ഒന്നും.............പുരയുടെ മുന്പിൽ പുരയേക്കാൾ  പ്രായത്തിൽ തലയുയർത്തി നില്കുന്ന കൂറ്റന്മാവിന്റെ ആയുസിന് ഒരു തീരുമാനമുണ്ടാക്കി ശ്രീ പൂമുഖപടി കടന്നു.സുമ ഇന്നും വിരൂപയാണ്;അവിവാഹിതയും......

      കുറിപ്പ് : ജീവിതം ബഹുവർണ്ണമാണ്.ഈ വൈരൂപ്യം പണമാകാം,സൗന്ദര്യം ആകാം ,കഴിവുകളാകാം,പെരുമാറ്റമാകാ൦,സോഷ്യൽ സ്റ്റാറ്റസ് ആകാം,ജോലിയാകാം...പൂർണ്ണതയെ മാത്രം ഉൾകൊള്ളുന്ന ഈ  ലോകത്ത് എത്രയോ അപൂർണരായ മനുഷ്യർ....പക്ഷെ  ജീവിതയഥാർത്യങ്ങളുടെ തിരമാലകളിൽ പെട്ട് അവരുടെ ജീവിതത്തിന്റെ നിറങ്ങളൊന്നും മഴവില്ല് വിരിക്കാറില്ല....എന്ന് മാത്രം കുറിച്ചുകൊണ്ട് 
സ്നേഹപൂർവ്വം ...............

Wednesday 9 July 2014

കുട

കുട


                 ത് ഒരു കവിതയുടെ കഥയിലേ ക്കുള്ള പരിണാമമാണ്‌.അല്ല. ഒരു കഥയാണല്ലോ  ഒരിക്കൽ കവിതയായി ജീവിതത്തിൽ പെയ്തിറങ്ങിയത്‌.അവനതറിഞ്ഞിരുന്നു,,എന്നിട്ടും...ഒരു കുട നിവര്ത്തിയില്ല.പിന്നെയോ അവൻ അവര്ക്കായി ഒരു കുടക്കായി തിരഞ്ഞു.  അന്യേഷണമറിഞ്ഞിട്ടും അവൾ തനിക്കൊരു കുട തൻ തന്നെ കണ്ടെത്തുമെന്ന് പറഞ്ഞു,ആദ്യമായാണ് തന്റെയീ   അന്യേഷണമെന്നുo..പിന്നീ ടവൾ  ഈ നിറങ്ങളൊന്നും ഞാനിഷ്ടപെടുന്നില്ലന്നു പറഞ്ഞപ്പോൾ അവനറിയാമായിരുന്നോ എന്നറിയില്ല അവളക്ക്  അത് ഇഷ്ടമായിരുന്നെന്ന്.
പിന്നെ പിന്നെ പ്രതീഷകളായി. .തന്റെ മറകുട അവനറി ഞ്ഞിരിക്കുമെന്നു പറഞ്ഞവൾ  നെയ്തുപണി തുടർന്ന് കൊണ്ടേയിരുന്നു.മറുപുറത്തവനോ  തന്റെ നെയ്തുപണികൾ മറാലകളായി മാറിയതറിഞ്ഞു  ചു ക്കിലി അടിക്കു കയായിരിന്നു.നെടുവീർപ്പുകൾ കൊണ്ടാളക്കുന്ന ജീവിതചൂതിനിടയിൽ എവിടയാണ് അവളുടെ നാഴികമണി അവനായി സമയം മാറ്റിവെച്ചതെന്നറിയില്ല,നെയ്തുപണി  തുടർന്നു...
                 അവനതൊരു മുറിവായിരുന്നോ..ആ രക്തത്തിൽ അവനൊരു റോസചെടി നട്ടുവെച്ചു. അത് പിന്നെ ചുവന്നദളങ്ങലുള്ള പൂക്കളായി വിടർന്നു. അപ്പോൾ അവന്റെ കളിത്തോഴാൻ അവളോടിങ്ങനെ മൊഴിഞ്ഞു :- 'ഒരു രോസപൂവിനെ അറിയാൻ ഒരു പൂക്കാലം മതിയെന്ന്..പക്ഷെ ഒരു മനസറിയാൻ..അതിലേറെ..വാടിയാലും കൊഴിഞ്ഞാലും പുഴുകുത്തേറ്റലു൦ മനസെന്ന ആ പൂവിനെ ആര്ക്കും കൊടുക്കരുതെന്ന് മുറിപെടുത്താൻ ....

                  അവളുടെ മൂടുപടമറിഞ്ഞത് കൊണ്ടാവാം വിലയേറിയ ഒരു  കുപ്പായം അവനും വാങ്ങി ധരിച്ചു.മറ്റൊന്ന് വാങ്ങിയാലും , എത്ര കുളിച്ചാലും ആ കുപ്പായം മാറ്റാൻ ഒരുക്കമല്ലന്നു അവൻ പലരോടും പറഞ്ഞു...എന്നിട്ടുമാവൻ വസന്തത്തിൽ, ശിശിരത്തിൽ ഒക്കെ  അവളെ ഓർമിച്ചു .

                  ഏറ്റവും ഒടുവിൽ  എപ്പോളും വ്യാജമായി മൊഴിയുന്ന തന്റെ നാവിനെ കടിച്ചു മുറിവേല്പിച്ച്  അവൾ തന്റെ മൂടുപടം പിചിചീന്തി. എന്നിട്ടവൾ  ഒരു കുടക്കായി അവന്റെ നേരെ കൈനീട്ടി. ..ഈ വേനലിൽ, മഴയിൽ  ഒക്കെ ചൂടാൻ. അവനൊന്നു ചിരിച്ചു.ആ ചിരിയുടെ അർത്ഥമാറിയാതവൾ  ചിരിക്കു പിന്നിൽ തിരഞ്ഞു. പിന്നെ കാലം കടന്നു പോകെ അവൾ പുതിയ കുടകൾ തിരഞ്ഞു. അത് അവൾക്കു സാധിക്കില്ലന്നറിഞ്ഞിട്ടും അവൻ മൗനം ഭജിച്ചു ..  ആ മൗനം അവളെ ഭ്രാന്തിയാക്കി.തന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ കൈവിട്ടതറിഞ്ഞ് അവൾ അലറി വിളിച്ചു ...............................അവൻ ആർത്തട്ടഹസിച്ചു ..................................

                  ജീവിതത്തിന്റെ മഞ്ഞുകാലം അവസാനിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി.........കാലം ഒന്നുമവശേഷിപ്പിചിരുന്നില്ല. തോൽവികൾ ജീവിതത്തിന്റെ ആവശ്യങ്ങളാണെന്നു  പറഞ്ഞവൾ സ്വയം സമാധാനിപ്പിച്ചു....
പിന്നെ തന്നെ താനേ വെറുത്തു...മറ്റാരെയോ സ്നേഹിച്ചും കൊണ്ട് .....ആരൊക്കെയോ അവളെ ആത്മാര്തമായി സ്നേഹിച്ചു.....അവൾ മാത്രം അവളെ.......................................................................................................................................
                              ഇവൾ വെറുക്കപ്പെട്ടവൾ.....................................................................  
                  
soslin

Tuesday 8 July 2014

നീർകുമിളകൾ 

ജന്മജന്മാന്തരങ്ങൾ കടന്ന് 
ജന്മപാപങ്ങൾ മറന്ന് 
വീണ്ടും ജനിക്കുവാനഗ്രഹിക്കു
മൊരുനീർക്കുമിള  ഞാൻ.

         ഒരു നറുമലർ വിരിയുമ്പോൾ
         ഇലകൾ, മൊട്ടുകൾ - ദൂരയാത്രചെയ്യുന്നു.
         വെറുതെയൊരു നൂറു സ്വപ്‌നങ്ങൾ
         പൊലിയുന്നു പൂവിന്റെ കിനാക്കൾ.

പുൽതുമ്പിലെ  ബാഷ്പം
ഒന്നുകൂടി പെയ്യുവാൻ ആഗ്രഹിച്ചു.
സഫലമാകാത്ത സ്വപ്നമെങ്കിലും...
വെറുതേയൊരു നൂറുസ്വപ്‌നങ്ങൾ.

          കാലമാം കുട്ടികുറുമ്പൻ
          മറച്ചു ജീവിതവീഥിയെ
          ലോകതത്വജ്ഞാനാവും കനവായിരുന്നത്രേ
          ദുർഗന്ഡമേറിയ ചീഞ്ഞൊരദ്ധ്യായം.

കാലമേ കല്ലോലമാലകളെ
കേൾക്കുക നശിക്കുന്നു കിനാക്കൾ
അസത്യം മരിക്കട്ടെ
സത്യം ജനിക്കട്ടെ.

          ഒരു മഞ്ഞളിച്ച രാത്രിയിൽ
          കാലന്റെ കൈയ്യുകൾ നീണ്ടു
           കണ്O മമർത്തി എൻറെ
           അറിയാതെ തകർന്നുപോയി കിനാക്കൾ.
ഒരിക്കലും ഉണാരാത്ത നിദ്രയിൽ ഞാൻ.

അവരെന്നെ വെള്ളയടിച്ച കുഴിമാടത്തിൽ
ആഴങ്ങളിൽ ചേതനയറ്റ ശരീരം
താഴ് ത്തി....കെട്ടിയിറക്കി.

             ശ്രവിക്കുകയെൻ കൊലപാതകീ
             ഇന്ന് ഞാൻ നാളെ നീ
             ഇനിയും  ഉണരാത്ത നിദ്രയെ
             പുല്കും നീയുമോരുനാൾ.

പുഷ്പങ്ങൾ കൊഴിയാത്ത
സ്വപ്നരാജ്യത്തിലെ റാണിയാകാൻ
ഒഴുകുന്ന പൂഞ്ച്ഓലയിലെ
പൊട്ടാത്ത നീർകുമിള യാകാൻ
മൊഹിക്കുമൊരു പരലോകനീർകുമിള ഞാൻ....
         
soslin 
           

Wednesday 25 June 2014

ഞാൻ

നീർകുമിളകൾ 

ജന്മജന്മാന്തരങ്ങൾ കടന്ന് 
ജന്മപാപങ്ങൾ മറന്ന് 
വീണ്ടും ജനിക്കുവാനഗ്രഹിക്കു
മൊരുനീർക്കുമിള  ഞാൻ.

         ഒരു നറുമലർ വിരിയുമ്പോൾ
         ഇലകൾ, മൊട്ടുകൾ - ദൂരയാത്രചെയ്യുന്നു.
         വെറുതെയൊരു നൂറു സ്വപ്‌നങ്ങൾ
         പൊലിയുന്നു പൂവിന്റെ കിനാക്കൾ.

പുൽതുമ്പിലെ  ബാഷ്പം
ഒന്നുകൂടി പെയ്യുവാൻ ആഗ്രഹിച്ചു.
സഫലമാകാത്ത സ്വപ്നമെങ്കിലും...
വെറുതേയൊരു നൂറുസ്വപ്‌നങ്ങൾ.

          കാലമാം കുട്ടികുറുമ്പൻ
          മറച്ചു ജീവിതവീഥിയെ
          ലോകതത്വജ്ഞാനാവും കനവായിരുന്നത്രേ
          ദുർഗന്ഡമേറിയ ചീഞ്ഞൊരദ്ധ്യായം.

കാലമേ കല്ലോലമാലകളെ
കേൾക്കുക നശിക്കുന്നു കിനാക്കൾ
അസത്യം മരിക്കട്ടെ
സത്യം ജനിക്കട്ടെ.

          ഒരു മഞ്ഞളിച്ച രാത്രിയിൽ
          കാലന്റെ കൈയ്യുകൾ നീണ്ടു
           കണ്O മമർത്തി എൻറെ
           അറിയാതെ തകർന്നുപോയി കിനാക്കൾ.
ഒരിക്കലും ഉണാരാത്ത നിദ്രയിൽ ഞാൻ.

അവരെന്നെ വെള്ളയടിച്ച കുഴിമാടത്തിൽ
ആഴങ്ങളിൽ ചേതനയറ്റ ശരീരം
താഴ് ത്തി....കെട്ടിയിറക്കി.

             ശ്രവിക്കുകയെൻ കൊലപാതകീ
             ഇന്ന് ഞാൻ നാളെ നീ
             ഇനിയും  ഉണരാത്ത നിദ്രയെ
             പുല്കും നീയുമോരുനാൾ.

പുഷ്പങ്ങൾ കൊഴിയാത്ത
സ്വപ്നരാജ്യത്തിലെ റാണിയാകാൻ
ഒഴുകുന്ന പൂഞ്ച്ഓലയിലെ
പൊട്ടാത്ത നീർകുമിള യാകാൻ
മൊഹിക്കുമൊരു പരലോകനീർകുമിള ഞാൻ....
         

                                                                                                 soslin